Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nri News

NRI

പ്രവാസികൾക്ക് സാന്ത്വനമായി പ്രവാസി വെൽഫെയർ മീറ്റ് യുവർ ഡോക്‌ടർ ഹെൽത് ഇനിഷ്യേറ്റീവ്

മനാമ: പ്രവാസി വെൽഫെയറിന്‍റെ ആരോഗ്യ സേവന വിഭാഗമായ മെഡ്കെയർ പ്രവാസികളുടെ ആരോഗ്യ സംരക്ഷണം ലക്‌ഷ്യം വച്ച് സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്റ്റർ കൺസൾട്ടേഷൻ ക്യാമ്പ് നൂറുക്കണക്കിന് പ്രവാസികൾക്ക് സാന്ത്വനത്തിന്‍റെ പുതു വഴിയായി.

സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ സംഘടിപ്പിച്ച സൗജന്യ ഹെൽത് ഇനിഷ്യേറ്റീവിൽ നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു. ജനറൽ മെഡിസിൻ, ഇന്‍റേണൽ മെഡിസിൻ, സ്പോർട്സ് മെഡിസിൻ, ഡെന്‍റൽ, ഇഎൻടി, ഗൈനക്കോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്‌ടർമാർ ക്യാമ്പിൽ സേവനം നൽകി.

ഡോ. അനൂപ് അബ്ദുല്ല, ഡോ. ജൈസ് ജോയ്, ഡോ. മുഹമ്മദ് ഫൈസൽ, ഡോ. ജാസ്മിൻ മൊയ്ദു, ഡോ. ഷഹീർ ഇബ്രാഹിം, ഡോ. നിതാ ഫെലിക്സ്, ഡോ. ഫമിൽ എരഞ്ഞിക്കൽ എന്നിവർ രോഗികളെ പരിശോധിച്ച് ആവശ്യമായ ചികിത്സാ നിർദേശങ്ങളും ആരോഗ്യ ബോധവത്കരണവും മരുന്നുകളും നൽകി.

പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിക് എരുമേലി, മെഡ്കെയർ കോഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി, ഷിയാസ് യൂസുഫ്, മൊയ്തു തിരുവള്ളൂർ, മെഡ്കെയർ എക്സിക്യൂട്ടീവുകളായ ഷാനവാസ്, ഗഫാർ, ബാലാജി, ഷാനിബ്, ഫരീദ്, സതീഷ്, രാഹുൽ, ആശിഷ്, അഫാൻ, ജിതിൻ ജേക്കബ്, അജ്മൽ എരഞ്ഞിക്കൽ, ഹരീഷ്, സുജ, അക്ഷയ്, ഹരീഷ് മുരളി, അഖിൽ, പ്രദീപ് പെരുമാൾ, ഹരീഷ് പിള്ള, ഇർഷാദ് കോട്ടയം, ജോയ് ആന്റണി, ഷാഹുൽ ഹമീദ് വെന്നിയൂർ, അബ്ദുല്ല കുറ്റ്യാടി, ബദറുദ്ദീൻ പൂവാർ, അക്ബർ ഷാ, അഡ്വ. ഷഫ്ന തയ്യിബ്, അജ്മൽ ഹുസ്സൈൻ,അബ്ദുൽ ലത്തീഫ് കടമേരി, അബ്ദുൽ ഹക്കീം, യൂനുസ്, റിയാസ്, മഹമൂദ് മായൻ, മുഹമ്മദ് അമീൻ, മുഹമ്മദ് ഷമ്മാസ്, ബഷീർ പാലേരി, ജോഷി ജോസഫ്, ബെന്നി ഞെക്കാട്, അസ്‌ലം വേളം തുടങ്ങിയവരും പ്രവാസി മിത്ര എക്സിക്യൂട്ടീവുകളായ സബീന അബ്ദുൽ ഖാദർ, സാബിറ നൗഫൽ എന്നിവരും ക്യാമ്പിന് നേതൃത്വം നല്കി.

പ്രവാസികൾക്ക് സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് മെഡ്കെയർ കോഓർഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി പറഞ്ഞു.

ഭാവിയിലും പ്രവാസി സമൂഹത്തിന്‍റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. അനസ് റഹീം, എം.എം. സുബൈർ, ദീപക് തണൽ, ഗഫൂർ മൂക്കുതല, ലത്തീഫ് കൊളീക്കൽ, ജാബിർ, സിറാജ് പള്ളിക്കര തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.

NRI

റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു

ദോഹ: ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശക്തി ഇന്ത്യന്‍ ഭരണഘടനയാണെന്നും ഭരണഘടന മൂല്യങ്ങളുടെ ശാക്തീകരണമാണ് റിപ്പബ്ലിക് ദിനം ആവശ്യപ്പെടുന്നതെന്നും റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി മീഡിയ പ്ലസും അല്‍ സുവൈദ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

എല്ലാവര്‍ക്കും സമത്വവും അവകാശങ്ങളും ഉറപ്പാക്കുന്ന ഭരണഘടനയാണ് രാജ്യത്തെ ഐക്യത്തോടെ മുന്നോട്ട് നയിക്കുന്നത്. ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഭരണസംവിധാനം ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തമാക്കുന്നു.

ജനാധിപത്യം എന്നത് വോട്ടുചെയ്യുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. അഭിപ്രായസ്വാതന്ത്ര്യം, നിയമത്തിന്‍റെ മുന്നില്‍ സമത്വം, മാധ്യമസ്വാതന്ത്ര്യം, സാമൂഹിക നീതി എന്നിവയെല്ലാം ചേര്‍ന്നതാണ് യഥാര്‍ഥ ജനാധിപത്യം. ഈ മൂല്യങ്ങള്‍ നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്.

അതിനാല്‍, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നത് ഒരു വിശേഷണം മാത്രമല്ല, അത് നമ്മള്‍ കാത്തുസൂക്ഷിക്കേണ്ട ഒരു മഹത്തായ പൈതൃകമാണ്. ജനാധിപത്യ മൂല്യങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കി, ഉത്തരവാദിത്വമുള്ള പൗരന്മാരായി മാറുമ്പോഴാണ് ഇന്ത്യയുടെ ജനാധിപത്യം കൂടുതല്‍ ശക്തമാകുന്നത്. ഇക്കാര്യങ്ങളൊക്കെ നമ്മെ ഓര്‍മപ്പെടുത്തുന്ന ദിനമാണ് റിപബ്ലിക് ദിനമെന്ന് പ്രസംഗകര്‍ ഊന്നിപ്പറഞ്ഞു.  

 

NRI

ഗ്ലോബല്‍ രത്ന അവാര്‍ഡ് ജേതാവ് ഡോ.അമാനുല്ല വടക്കാങ്ങരയ്ക്ക് ഗ്രീന്‍ ജോബ്‌സിന്‍റെ ആദരം

ദോഹ: വിവിധ ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച പ്രവാസി മലയാളി എന്ന നിലയ്ക്ക് മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്‍റെ പ്രഥമ ഗ്ലോബല്‍ രത്ന അവാര്‍ഡ് ജേതാവ് ഡോ. അമാനുല്ല വടക്കാങ്ങരയ്ക്ക് ഗ്രീന്‍ ജോബ്‌സിന്‍റെ ആദരം.

പെരിന്തല്‍മണ്ണ ഗ്രീന്‍ ഹോസ്പിറ്റാലിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍ ജോബ്‌സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സും സിഇഒ റാസിഫും ചേര്‍ന്ന് ഡോ. അമാനുല്ല വടക്കാങ്ങരയെ പൊന്നാടയണിയിക്കുകയും മെമന്‍റോ സമ്മാനിക്കുകയും ചെയ്തു.

ഗ്രീന്‍ ജോബ്‌സിന്‍റെ ഖത്തറിലെ അസോസിയേറ്റ്‌സായ മീഡിയ പ്ലസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങരയുടെ ഈ നേട്ടം ഗ്രീന്‍ ജോബ്‌സിന്‍റെ കൂടി നേട്ടമാണെന്ന് പുരസ്‌കാരം നല്‍കി സംസാരിക്കവേ ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സ് പറഞ്ഞു.

ഉസ്മാന്‍ ഹാജി കിളയില്‍, സൈനുദ്ധീന്‍ പൂക്കാടന്‍, അഫ്‌സല്‍ കിളയില്‍, അബ്ദുല്‍ സലാം കിഴിശേരി, അബ്ദുല്‍ സമദ് കരിങ്കല്ലത്താണി, ശ്രീജു അങ്ങാടിപ്പുറം, കുഞ്ഞി ബീവി, ഫരീദ ഫര്‍സാന, ഫാത്തിമ നബ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗ്രീന്‍ ജോബ്‌സ് കാണ്ടിഡേറ്റ്‌സ് കൗണ്‍സിലര്‍ ഹസ്‌ന സ്വാഗതവും കസ്റ്റമര്‍ റിലേഷന്‍സ് മാനേജര്‍ സിബില നസ്‌റീന്‍ നന്ദിയും പറഞ്ഞു.

NRI

ശ്രീനിവാസന്‍റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു

ഹൂസ്റ്റൺ: നടൻ ശ്രീനിവാസന്‍റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ചാപ്റ്ററിന്‍റെ വാർഷിക പൊതുയോഗത്തിന് ശേഷമാണ് ഏവരെയും വേദനിപ്പിച്ച വിയോഗവാർത്ത എത്തിയത്.

വാർത്ത അറിഞ്ഞയുടൻ പ്രസിഡന്‍റ് സൈമൺ വളച്ചേരിൽ, സെക്രട്ടറി മോട്ടി മാത്യു, ഭാരവാഹികളായ ജീമോൻ റാന്നി, അനിൽ ആറന്മുള, ഫിന്നി രാജു, ജോയ് തുമ്പമൺ എന്നിവർ ചേർന്ന് ചാപ്റ്ററിനുവേണ്ടി സംയുക്തമായി അനുശോചനം അറിയിച്ചു.

മലയാള സിനിമയിൽ ഹാസ്യത്തിലൂടെ സാമൂഹിക വിമർശനം നടത്തിയ വ്യക്തിയായിരുന്നു ശ്രീനിവാസൻ എന്ന് അനുശോചന സന്ദേശത്തിൽ ഭാരവാഹികൾ അനുസ്മരിച്ചു.

 

NRI

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ക്രിസ്മസ് ആഘോഷിച്ചു

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ വലിയ മലയാളി കൂട്ടായ്മയും ആദ്യത്തെ സമാജങ്ങളിലൊന്നുമായ കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്‍റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ക്രിസ്മസ് പരിപാടികള്‍, സമാജം അംഗങ്ങളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഫ്രാങ്ക്ഫര്‍ട്ട് സാല്‍ബൗ റ്റിറ്റൂസ് ഫോറത്തില്‍ ആഘോഷിച്ചു.

കേരള സമാജം സെക്രട്ടറി ഹരീഷ് പിള്ള അവതാരകനായ പരിപാടിയില്‍ 375ല്‍ അധികം പേര്‍ പങ്കെടുത്തു. സമാജം പ്രസിഡന്‍റ് ഡിപിന്‍ പോള്‍ സ്വാഗതം ആശംസിച്ചു.

കേരള സമാജം മലയാളം സ്കൂളിലെ കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച ക്രിസ്മസ് കരോള്‍ ഗാനം അത്യന്തം ഹൃദ്യമായി. മുഖ്യാതിഥി ഫാ. സന്തോഷ് തോമസ് ക്രിസ്മസ് സന്ദേശം നല്കി.

NRI

കാനിന് പുതിയ നേതൃത്വം; ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

നാഷ്‌വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്‌വിലിന്‍റെ (കാൻ) ദ്വൈവാർഷിക സമ്മേളനം നാഷ്‌വിൽ എയർപോർട്ട് ഗ്ലോ ബെസ്റ്റ് വെസ്റ്റേൺ ഹോട്ടലിൽ ചേർന്ന് 2026 -27 വർഷങ്ങളിൽ അസോസിയേഷന് നേതൃത്വം നൽകുന്നതിനായുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ശങ്കർ മന (പ്രസിഡന്‍റ്), ഡോ. സുശീല സോമരാജൻ (വൈസ് പ്രസിഡന്‍റ്), സുജിത് പിള്ള (സെക്രട്ടറി), ഡോ. ദിപാഞ്ജലി നായർ (ജോയിന്‍റ് സെക്രട്ടറി), സുമ ശിവപ്രസാദ് (ട്രഷറർ), നിജിൽ ഉണ്ണിയാൻ (ജോയിന്‍റ് ട്രഷറർ), എന്നിവർ മറ്റു ഭരണസമിതി അംഗങ്ങളോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാൻ മുൻ പ്രസിഡന്‍റും ഇലക്ഷൻ കമ്മിറ്റി ചെയറുമായ തോമസ് വർഗീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. 

കാൻ പ്രസിഡന്‍റ് ഷിബു പിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കഴിഞ്ഞ രണ്ട് വർഷത്തെയുളള വിശദമായ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഡോ. സുശീല സോമരാജൻ അവതരിപ്പിച്ചു. ട്രഷറർ അനന്ത ലക്ഷ്മണൻ കഴിഞ്ഞ രണ്ട് വർഷത്തേക്കുള്ള വരവ് - ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

നവവത്സരാഘോഷങ്ങൾ, കേരള ഫെസ്റ്റ്, ഓണാഘോഷങ്ങൾ, മാരത്തൺ വളണ്ടിയറിംഗ്, വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ, കായികമത്സരങ്ങൾ, യൂത്ത് ലീഡർഷിപ്പ് ക്യാമ്പ്, കമ്യൂണിറ്റി ക്രൂയിസ്, യൂത്ത് ഫോറം, വനിതാ ഫോറം പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ ഏതാണ്ട് അമ്പതോളം പരിപാടികൾ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വിജയകരമായി സംഘടിപ്പിക്കാനും സംഘടനയ്ക്ക് ആരോഗ്യകരമായ ഒരു നീക്കിയിരിപ്പ് നിലനിർത്താനും കഴിഞ്ഞതായി യോഗം വിലയിരുത്തി.

പ്രവർത്തനറിപ്പോർട്ടും വരവ് - ചെലവ് കണക്കുകളും സമ്മേളനം ചർച്ച ചെയ്ത് പാസാക്കി. പുതിയ പ്രസിഡന്‍റ് ശങ്കർ മന അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന നയരേഖ അവതരിപ്പിച്ചു.

സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ഷിബു പിള്ളയേയും, 2024 - 25 വർഷത്തിൽ കാനിന്‍റെ വിവിധ സേവന പ്രവർത്തനങ്ങളിൽ പങ്കെടുത്ത നൂറിലധികം വളണ്ടിയർമാരേയും ചടങ്ങിൽ അനുമോദിക്കുകയും കാൻ ലോഗോ പതിപ്പിച്ച പോളോ ഷർട്ടുകൾ വിതരണം ചെയ്യുകയും ചെയ്തു.

 

NRI

നോര്‍ക്ക സംഘം ജര്‍മനിയില്‍

ബെര്‍ലിന്‍: കേരള സര്‍ക്കാരിന്‍റെ ജര്‍മനിയിലേയ്ക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്‍റ് പദ്ധതിയായ ട്രിപ്പിള്‍വിന്‍ പദ്ധതിയുടെ ഭാഗമായി ജോലി, തൊഴില്‍ പഠനം തുടങ്ങിയ കാര്യങ്ങള്‍ക്കായി ജര്‍മനിയിലെ വിവിധ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താന്‍ നോര്‍ക്ക സിഇഒ അജിത് കോളശേരി, ലോക കേരളസഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ് ഐഎഎസ് എന്നിവര്‍ ബെര്‍ലിനിലെത്തി.

ചൊവ്വാഴ്ച വൈകുന്നേരം സംസ്കാര ജര്‍മനി സംഘടനയുടെ നേതൃത്വത്തില്‍ മലയാളികളുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. നോര്‍ക്കയുടെ ട്രിപ്പിള്‍വിന്‍ പദ്ധതിയിലൂടെ ആയിരിത്തിലധികം നഴ്സുമാര്‍ ജര്‍മനിയിലെ 13 സംസ്ഥാനങ്ങളിൽ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ടന്ന് അജിത് കോളശേരി പറഞ്ഞു.

 

NRI

ന്യൂയോർക്ക് റോക്ക്‌ലാൻഡ് സീറോമലബാർ കൺവൻഷൻ കിക്കോഫ് ഗംഭീരമായി

ന്യൂയോർക്ക്: ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ രൂപത 25 വർഷം പൂർത്തിയാക്കുന്നതിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയിൽ നടക്കുന്ന സീറോമലബാർ കൺവൻഷന്‍റെ കിക്കോഫ് ന്യൂയോർക്കിലെ റോക്ക്‌ലാൻഡ് ഹോളി ഫാമിലി സീറോമലബാർ പള്ളിയിൽ നടന്നു.

ഞായറാഴ്ച നടന്ന മനോഹരമായ ചടങ്ങുകൾക്ക് ജൂബിലി കൺവീനർ ഫാ. ജോൺ മേലേപ്പുറം നേതൃത്വം നൽകി. ഇടവക വികാരി ഫാ. സ്റ്റീഫൻ കണിപ്പള്ളിലിന്‍റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ, കൺവീനർ ഫാ. ജോൺ മേലേപ്പുറത്തെയും ജൂബിലി ചെയർമാൻ ജോസ് ചാമക്കാലയെയും ഹൃദ്യമായി സ്വീകരിച്ചു.

സന്തോഷ് വർഗീസ്, ചെറിയാൻ മാത്യു, ജോസഫ് പള്ളിപുറത്തുകുന്നേൽ, ജോയ് തറത്തട്ടേൽ, ജെസി ജോസഫ്, തോമസ് പാലാച്ചേരി, ഷൈൻ റോയ് എന്നിവർ കിക്കോഫിന് നേതൃത്വം നൽകി.

വിശ്വാസവും അറിവും സൗഹൃദങ്ങളും പങ്കുവയ്ക്കുവാനുള്ള അനുഗ്രഹീതമായ വേദിയാണ് കൺവൻഷനെന്നും യുവജനങ്ങളെ പ്രത്യേകം ഇതിലേക്ക് കൊണ്ടുവരണമെന്നും ഫാ. ജോൺ തന്‍റെ സന്ദേശത്തിൽ വിശദീകരിച്ചു. രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ മെത്രാഭിഷേക ജൂബിലിയും ഈ വേളയിൽ ആഘോഷിക്കുന്നുണ്ട്.

 

NRI

'ജോയ് ടു ദി വേൾഡ്’ കാരൾ സംഗീതമത്സരം സംഘടിപ്പിച്ചു

കവൻട്രി: ദൈവപുത്രന്‍റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങൾ. മാലാഖമാരുടെ സ്വർഗീയ സംഗീതത്തോടൊപ്പം അവർ ചേർന്നു പാടിയപ്പോൾ കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഉയർന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവർണ ഗീതങ്ങൾ.

കാരൾ സംഗീതത്തിന്‍റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ ആറിന് കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം ടിവിയും, ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് കാരൾ ഗാന മത്സരത്തിന്‍റെ എട്ടാം സീസണിൽ പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ട് ഗായകസംഘങ്ങൾ.

'ജോയ് ടു ദി വേൾഡ്’ സീസൺ 8 ഓൾ യുകെ കാരൾ ഗാന മത്സരത്തിൽ കിരീടം ചൂടിയ സാൾട്ലി സെൻറ് ബെനഡിക്ട് സീറോ മലബാർ മിഷൻ ക്വയർ ഗ്രൂപ്പിന് ആയിരം പൗണ്ട് കാഷ് അവാർഡും 'ജോയ് ടു ദി വേൾഡ്’ വിന്നേഴ്സ് ട്രോഫിയും ലഭിച്ചു.


യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും, സംഘടനകളെയും പ്രതിനിധീകരിച്ച് എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ സിനായ് മാർത്തോമ്മാ ചർച്ച് നോർത്ത് ലണ്ടൻ രണ്ടാം സ്ഥാനവും, മാഞ്ചസ്റ്റർ സെന്‍റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹെർമോൻ മാർത്തോമ്മ ചർച്ച് മിഡ്ലാൻഡ്സ് നാലാം സ്ഥാനവും, സെന്‍റ് ചാവറ സീറോ മലബാർ മിഷൻ ചർച്ച് ക്വയർ അഞ്ചാം സ്ഥാനവും സെന്റ് ഹെലെന ക്വയർ വാറിംഗ്ടൺ ആറാം സ്ഥാനവും നേടി.

NRI

കെ.എസ്. ചിത്രയ്ക്ക് ദമാം വിമാനത്താവളത്തിൽ സ്വീകരണം

ദമാം: "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ 2025' മെഗാഷോയിൽ പങ്കെടുക്കാൻ ദമാമിൽ എത്തിച്ചേർന്ന ഗായിക കെ.എസ്. ചിത്രയ്ക്ക് നവയുഗം സാംസ്കാരികവേദി ദമാം വിമാനത്താവളത്തിൽ സ്വീകരണം നൽകി.

നവയുഗം ഭാരവാഹികളും സംഘാടക സമിതിയും പ്രവാസി കുടുംബങ്ങളും അടക്കം നല്ലൊരു ജനക്കൂട്ടം തന്നെ കെ.എസ്. ചിത്രയെയും ടീമിനെയും സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

ഭർത്താവ് വിജയശങ്കറിനൊപ്പമാണ് കെ.എസ്. ചിത്ര എത്തിയത്. കെ.എസ്. ചിത്രയെക്കൂടാതെ ഗായകരായ അഫ്സൽ, ശ്രീരാഗ് ഭരതൻ എന്നിവരും ഓർക്കസ്ട്ര ടീമുമാണ് കേരളത്തിൽ നിന്നും ഇന്ന് രാവിലത്തെ ഫ്ലൈറ്റിൽ ദമാം വിമാനത്താവളത്തിൽ എത്തിയത്.

അനാമിക ഉൾപ്പെടെ മറ്റുള്ള കലാകാരൻമാർ വൈകുന്നേരത്തെ ഫ്ലൈറ്റിൽ എത്തും. ഇ.ആർ. ഇവന്‍റ്സുമായി സഹകരിച്ച് നവയുഗം നടത്തുന്ന "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ 2025' പ്രോഗ്രാം ഡിസംബർ അഞ്ച് വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മുതൽ ദമാം ലൈഫ് പാർക്കിലാണ് അരങ്ങേറുന്നത്.

പ്രഫഷണൽ സംഗീതത്തോടൊപ്പം, നൃത്തപ്രകടനങ്ങളും നിറയുന്ന മെഗാ ഷോ രാത്രി 10 വരെ നീണ്ടു നിൽക്കും. ദമാം ലൈഫ് പാർക്കിൽ നടക്കുന്ന പരിപാടിയുടെ പ്രധാന സ്റ്റേജ് ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.

NRI

ധാർമിക മൂല്യങ്ങൾ ചേർത്തുപിടിച്ച് ജീവിത പ്രശ്ങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയണം: കേരള കോൺഫറൻസ്

ദോഹ: ആധുനിക മനുഷ്യൻ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് ഇസ്‌ലാമിന് കൃത്യമായ പരിഹാരം നിർദേശിക്കാനാകുമെന്നും ഇസ്‌ലാം പഠിപ്പിച്ച ധാർമിക മൂല്യങ്ങളെകുറിച്ച് അറിയാൻ ശ്രമിച്ചാൽ പരിഹാരം സാധ്യമാണെന്നും ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്‌ലാമിക് കൾച്ചറൽ സെന്‍റർ സംഘടിപ്പിച്ച കേരള കോൺഫറൻസ് അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ പരിഗണിക്കുകയും ചേർത്ത് നിർത്തുകയും വേണം. ജീവിതപ്രശ്നങ്ങളിൽ സമചിത്തത കൈവിടാതെ ക്ഷമിക്കാൻ നാം പരിശീലനം നേടണമെന്നും ഇതാണ് പ്രവാചകരും അനുയായികളും പഠിപ്പിച്ച ഇസ്‌ലാമെന്നും കോൺഫറൻസ് സദസ്യരെ ഉണർത്തി.

വ്യക്തിജീവിതവും കുടുംബ - സാമൂഹിക ജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോവാൻ പുലർത്തേണ്ട ജീവിത മൂല്യങ്ങളെ സംബന്ധിച്ചും പ്രവാസികൾ നേരിടുന്ന പുതിയകാലത്തിന്‍റെ വെല്ലുവിളികളെയും അവയ്ക്കുള്ള പരിഹാരങ്ങളും സമ്മേളനം ചർച്ച ചെയ്തു.

ഇസ്‌ലാമിക് കൾച്ചറൽ ഡിപ്പാർട്മെന്‍റ് മേധാവി ഡോ. അഹ്മദ് അബ്ദുറഹീം അത്തഹാൻ കേരള കോൺഫറൻസ് ഉദ്ഘാടനം ചെയ്ത കോൺഫറൻസിൽ താജുദ്ദീൻ സ്വലാഹി മുഖ്യപ്രഭാഷണം നിർവഹിച്ചു. അബ്ദുൽ റഷീദ് അൽകൗസരി, മുജീബ് റഹ്‌മാൻ മിശ്കാത്തി, കെ.ടി. ഫൈസൽ സലഫി, മുഹമ്മദലി മൂടാടി എന്നിവർ സംബന്ധിച്ചു.

NRI

ഐഎൽആർ നിർദേശങ്ങളും ആശങ്കകളും: ഐഒസി കേരള മിഡ്‌ലാൻഡ്സ് ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു

മാഞ്ചസ്റ്റർ: യുകെയിലെ ഐഎൽആർ / സ്ഥിരതാമസ യോഗ്യതയിൽ നിർദേശിച്ചിരിക്കുന്ന വലിയ മാറ്റങ്ങൾ, സ്കിൽഡ് വർക്കർ വീസയിലുള്ള മലയാളികളുൾപ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ വിജയകരമായി.

കേംബ്രിജ് എംപിയും മുൻ മന്ത്രിയുമായ ഡാനിയേൽ സെയ്‌ക്‌നർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ നിയമ ഉപദേഷ്ടാവും കേംബ്രിഡ്ജ് മുൻ മേയറുമായ സോളിസിറ്റർ അഡ്വക്കേറ്റ് കൗൺസിലർ ബൈജു തിട്ടാല, ഫ്യൂച്ചർ ഗവേണൻസ് ഫോറത്തിലെ (അസൈലം & മൈഗ്രേഷൻ) സീനിയർ പോളിസി അസോസിയേറ്റ് കമ്മിഷണർ ബെത്ത് ഗാർഡിനർ-സ്മിത്ത് എന്നിവർ സെമിനാറിൽ പങ്കെടുത്ത് സെഷൻ നയിച്ചു.

നൂറ്റമ്പതോളം പേർ പങ്കുചേർന്ന സെമിനാറിൽ പുതിയ കുടിയേറ്റ നിയമ നിർദേശവുമായി ബന്ധപ്പെട്ട വിവിധ നിയമ, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി ചോദ്യോത്തര സെഷനും നടന്നു. വിഷയത്തിന്‍റെ ഗൗരവവും ആശങ്കകളും മനസിലാക്കുന്നുവെന്നും പുതിയ ഐഎൽആർ നയ നിർദേശങ്ങളെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ അതീവ ഗൗരവമായിത്തന്നെ പാർലിമെന്‍റിൽ അവതരിപ്പിക്കുവാനും എംപിമാർക്കിടയിൽ സ്വാധീനം ചെലുത്തുവാനും കേംബ്രിഡ്ജ് എംപിയും മുൻ കാബിനറ്റ് മന്ത്രിയുമായിരുന്ന ഡാനിയേൽ സെയ്‌ക്‌നർ പിന്തുണ വാഗ്ദാനം നൽകി.

വിദഗ്ധ തൊഴിലാളി വീസയിലും പങ്കാളിയുടെ വീസയിലും യുകെയിൽ എത്തിയിട്ടുള്ള വ്യക്തികൾ പത്ത് വർഷ പാതയിലേക്ക് നിർബന്ധിതരാകുമോ എന്ന ചോദ്യത്തിന് ഡാനിയൽ സെയ്‌ക്‌നർ എംപി, "നിയമങ്ങൾ പാതിവഴിയിൽ മാറ്റം വരുത്തുന്നത് അന്യായമായിരിക്കും' എന്ന് പറഞ്ഞു.

സർക്കാർ നിർദേശങ്ങൾ അന്തിമമാക്കിയിട്ടില്ലെന്ന് ഊന്നിപ്പറയുന്നതിനിടയിൽ ഇത് പ്രധാനമായും ബാധകമാകുക പുതിയതായി വരുന്നവർക്കാണെന്നും ആളുകളെ ഇങ്ങോട്ട് ക്ഷണിക്കുകയും അവരുടെ അവകാശ നിയമങ്ങൾ പാതിവഴിയിൽ മാറ്റം വരുത്തുന്നത് അന്യായമായി ആർക്കും തോന്നുമെന്നും പറഞ്ഞു.

കുടിയേറ്റക്കാർ യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്നും സെയ്‌ക്‌നർ ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ച് ആരോഗ്യ, സാമൂഹിക പരിചരണം, ഭക്ഷ്യ ഉൽപ്പാദനം തുടങ്ങിയ സുപ്രധാന മേഖലകൾ. അമിതമായ കർക്കശമായ നിയമങ്ങൾ ജനങ്ങൾക്കും തൊഴിലാളികൾക്കും ഒരുപോലെ ദോഷം ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

എംപിമാരും ആഭ്യന്തര സെക്രട്ടറിയുമായും നേരിട്ട് ഈ വിഷയങ്ങൾ ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി ഏത് നയ മാറ്റത്തിനും നിയമം നീതി കേന്ദ്രമായി തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്യൂച്ചർ ഗവേണൻസ് ഫോറത്തിലെ സീനിയർ പോളിസി അസോസിയേറ്റ് ബെത്ത് ഗാർഡിനർ സ്മിത്ത്, നിർദ്ദിഷ്ട ഐഎൽആർ പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദവും ആധികാരികവുമായ വിശദീകരണം നൽകി.

പുതിയ ഐഎൽആർ ബേസ്‌ലൈൻ അഞ്ച് വർഷത്തിൽ നിന്ന് 10 വർഷമായി വർധിപ്പിക്കാൻ തന്നെ ഉദേശിച്ചുള്ളതാണ് എങ്കിലും കുറച്ച് വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ടത്രേ. ആരോഗ്യ-സാമൂഹിക പരിപാലന പ്രവർത്തകർക്ക് ഈ നിർദേശത്തിന് കീഴിൽ യോഗ്യത നേടുന്നതിന് ദൈർഘ്യം എടുക്കും .

ഉയർന്ന വരുമാനമുള്ളവർക്ക് നികുതി സംഭാവനകളിലൂടെ ആവശ്യമായ വർഷങ്ങൾ കുറച്ചേക്കാം, അതേസമയം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ അല്ലെങ്കിൽ ചില ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് അവരുടെ ടൈംലൈൻ 5-10 വർഷം വരെ നീട്ടിയേക്കാം.

ഐഎൽആർ നേടുന്നവർ പോലും ആനുകൂല്യങ്ങൾക്ക് അർഹരല്ല, ബ്രിട്ടിഷ് പൗരന്മാർക്ക് അർഹത പരിമിതപ്പെടുത്തികൊണ്ടുള്ള അദ്ഭുതപൂർവമായ മാറ്റം അടക്കം കൂടുതൽ ഗൗരവമായ നിയമ ഭേദഗതികൾക്കും സർക്കാർ ആലോചിക്കുന്നുണ്ടെന്നും ട്രാൻസിഷണൽ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തെ അഭിസംബോധന ചെയ്ത് ബെത്ത് വ്യക്തമാക്കി.

സെഷന്‍റെ അവസാനത്തിൽ, മുൻ നിയമ പരിഷ്കരണ ക്യമ്പയ്‌നുകളിൽ ഉണ്ടായിരുന്നതുപോലെ, കമ്യൂണിറ്റി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമെന്ന വാഗ്ദാനം അദ്ദേഹം എംപി നൽകി. പുതിയ പ്രൊപോസൽ വളരെ ഗൗരവമാണെന്നും സമ്പദ്‌വ്യവസ്ഥയിലും ആരോഗ്യ സേവനത്തിലും ഉണ്ടാകുന്ന ആഘാതം ഗണ്യമായിരിക്കും എന്നും ആളുകൾ അവരുടെ ശബ്ദം കേൾക്കേണ്ടത് പ്രധാനമാണ് എന്നും ചൂണ്ടിക്കാട്ടിയ എംപി, സമൂഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ സന്തുഷ്ടനാണ് എന്നും ഉറപ്പു നൽകി.

കൺസൾട്ടേഷൻ ഘട്ടത്തിൽ തുടർച്ചയായ സംവാദത്തിന്റെയും കൂട്ടായ ഇടപെടലിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, സംഘാടകർക്കും പങ്കെടുത്തവർക്കും സെയ്‌ക്‌നർ നന്ദിയും അറിയിച്ചു.

ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മോഡറേറ്ററായി. ഐഒസി യുകെ ലീഗൽ അഡ്വൈസർ അഡ്വ. ബൈജു തിട്ടാല സെമിനാർ ലീഡ് ആയിരുന്നു.

സെമിനാറിന്‍റെ വിജയകരമായ ഏകോപനത്തിന്‌ ഐഒസി കേരള ചാപ്റ്റർ ജോയിന്‍റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, നിർവാഹക സമിതി അംഗം ഷോബിൻ സാം, മിഥുൻ, സൈമൺ ചെറിയാൻ, ജിബ്സൺ ജോർജ്, അരുൺ ഫിലിപ്പോസ്, ഐബി കെ. ജോസഫ്, ജോബിൻ സെബാസ്റ്റ്യൻ, ജിബീഷ് തങ്കച്ചൻ, ബിബിൻ കാലായിൽ, ബിബിൻ രാജ്, പീറ്റർ പൈനാടത്ത്, ജഗൻ പടച്ചിറ, ജോർജ് ജോൺ തുടങ്ങിയവർ കോഓർഡിനേറ്റ് ചെയ്തു.

പുതിയ ഐഎൽആർ നിർദേശങ്ങളുടെ കൺസൾട്ടേഷനിലും ഇതര ആശങ്കകളിലും ഐഒസി യുകെ കേരള ചാപ്റ്റർ ഒപ്പം ഉണ്ടാവുമെന്നും പരമാവധി ആളുകളിലൂടെ നിങ്ങളുടെ ശബ്ദം പ്രതിഷേധമായി എത്തിക്കുമെന്നും സാമൂഹ്യ പ്രതിബദ്ധത പുലർത്തുവാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ അറിയിച്ചു.

NRI

കേരള പിറവി ആഘോഷിച്ച് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ

ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 24-ാമത് സമ്മേളനത്തിൽ കേരള പിറവി ആഘോഷവും ഒസിഐ കാർഡിനെക്കുറിച്ചുള്ള ചർച്ചകളും നടന്നു.

നവംബർ 29ന് വൈകുന്നേരം മൂന്നിന് (14:00 യുകെ സമയം, 19:30 ഇന്ത്യൻ സമയം) വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെ ഒരുക്കിയ കേരള പിറവി ആഘോഷവും ഒസിഐ കാർഡിനെക്കുറിച്ചുള്ള ചർച്ചകളും വേൾഡ് മലയാളി കൗൺസിൽ ഗുഡ്വിൽ അംബാസിഡറും കേരള ഹൈക്കോടതിയിലെ അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസ് ഉദ്ഘാടനം ചെയ്തു.

മ്യൂസിക് അധ്യാപകനും യൂറോപ്പിലെ പ്രശസ്ത മലയാളി ഗായകനുമായ ജോസ് കവലചിറയുടെ ഈശ്വര പ്രാർഥനയോടെയാണ് കലാസാംസ്കാരികവേദി ആരംഭിച്ചത്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും അഭിഭാഷകരായ അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസ്, അഡ്വ. ജോർജ് വി. തോമസ്, സംസ്ഥാന ഗവൺമെന്‍റിന്‍റെ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്‍റും ലോക കേരളാ സഭാ അംഗവുമായ സി.എ. ജോസഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്‍റ് ജോൺ മത്തായി എന്നിവർ ആശംസകൾ നേർന്നു. പ്രവാസികൾക്ക് വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുത്തു. മുടക്കം വരാതെ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിക്ക് നേതൃത്വം നൽകുന്ന എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ നേരുന്നതായി ചെയർമാൻ ഗോപാലപിള്ള പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന്‍റെ കലാസാംസ്കാരിക വേദിയിൽ പങ്കെടുക്കുന്നതിൽ ഒത്തിരി സന്തോഷമുണ്ടെന്നും പ്രവാസികൾക്ക് വളരെ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഇവിടെ ചർച്ച ചെയ്യുന്നതിലൂടെ വേൾഡ് മലയാളി കൗൺസിൽ സമൂഹനന്മയ്ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ബോധ്യപ്പെടുത്തുകയാണെന്നും ഗ്ലോബൽ പ്രസിഡന്‍റ് ജോൺ മത്തായി പറഞ്ഞു.

യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരികവേദിക്ക് അഭിനന്ദനങ്ങൾ നേർന്നു. അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസിന്റേയും അഡ്വ. ജോർജ് വി. തോമസിന്റേയും വിജ്ഞാനപ്രദമായ വിവരണങ്ങൾ കേട്ടതിൽ ഒത്തിരി നന്ദിയുണ്ടെന്നും ഒസിഐ കാർഡിന്റെ കാര്യത്തിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി വേൾഡ് മലയാളി കൗൺസിൽ മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്‍റ് ജോളി എം. പടയാട്ടിൽ എല്ലാവരെയും സ്വാഗതം ചെയ്തു. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോർജ് കുര്യൻ ഇന്നത്തെ കേരളപ്പിറവി ആഘോഷത്തിന് ആശംസകൾ നേർന്നതായി അദ്ദേഹം അറിയിച്ചു. കേന്ദ്ര ഗവൺമെന്‍റ് ഒസിഐ കാർഡിൽ പുതിയതായി കൊണ്ടുവന്ന ഭേദഗതികളെക്കുറിച്ചായിരുന്നു പ്രധാനമായി ചർച്ച നടന്നത്.

ഒസിഐ കാർഡിൽ കേന്ദ്ര ഗവൺമെന്‍റ് കൊണ്ടുവന്ന ഭേദഗതികളെക്കുറിച്ച് അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസും അഡ്വ. ജോർജ് വി.തോമസും സി.ജെ. ജോസഫും വിശദമായി പ്രഭാഷണം നടത്തി. അഡ്വ. ജോർജ് വി. തോമസ് പുതിയതായി കൊണ്ടുവന്ന മാറ്റങ്ങൾ പ്രവാസികളെ എങ്ങനെ ബാധിക്കുമെന്നു വിശദമായി പ്രതിപാദിച്ചു.

തുടർന്നു നടന്ന ചർച്ചകൾക്ക് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രഗിറി മേടയിൽ, അമേരിക്കൻ റീജിയൺ പ്രസിഡന്‍റ് ജോൺസൺ തലശേരി, ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്‍റ് ഡോ. ജിമ്മി ലോനപ്പൻ മൊയ്ലൻ, യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്‍റ് രാജു കുന്നക്കാട്ട്, വ്യവസായിയും ഓസ്ട്രിയയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖനുമായ സണ്ണി വെളിയത്ത് എന്നിവർ നേതൃത്വം നൽകി.

പുതിയതായി കൊണ്ടുവന്ന ഭേദഗതികളെ ആർക്കുവേണമെങ്കിലും ദുരുപയോഗം ചെയ്യാനും പ്രവാസികളെ കൂടുതൽ ദുരിതത്തിലാക്കാൻ കഴിയുമെന്നുമാണ് ചർച്ചയിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടത്.

 

NRI

ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ കത്തിയാക്രമണം

ബെര്‍ലിന്‍: ജര്‍മനിയിലെ തുരിംഗിയ സംസ്ഥാനത്തിലെ വെയ്മറില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ 29 വയസുള്ള മൊറോക്കോകാരന്‍റെ കത്തിയാക്രമണത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വെയ്മറിലെ നാഷണല്‍ തിയറ്ററിന് മുന്നിലുള്ള പ്രശസ്തമായ ഐസ് റിങ്കിലാണ് ആക്രമണം നടന്നത്.

തുടര്‍ന്ന് പോലീസിനെയും പ്രതി ഭീഷണപ്പെടുത്തി. ഒടുവില്‍ പോലീസ് കുരുമുളക് സ്പ്രേ ഉപയോഗിച്ച് പ്രതിയെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുരുമുളക് സ്പ്രേ ഉപയോഗിച്ചതില്‍ പ്രതിക്കും മറ്റ് മൂന്ന് പേര്‍ക്കും നിസാര പരിക്കേറ്റു. സംഭവത്തിന്‍റെ സാക്ഷികള്‍ തങ്ങളുമായി ബന്ധപ്പെടാന്‍ പോലീസ് അഭ്യര്‍ഥിച്ചു.

NRI

മാഗ് തെരഞ്ഞെടുപ്പ്: അമ്പിളി ആന്‍റണി ജനവിധി തേടുന്നു

ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്‍റെ (മാഗ്) 2026ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് വനിതാ പ്രതിനിധി സ്ഥാനത്തേക്ക് അമ്പിളി ആന്‍റണി മത്സരിക്കുന്നു.

ഔദ്യോഗിക ജീവിതത്തോടൊപ്പം കലാ - സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് അമ്പിളി ആന്‍റണി. എംഡി ആൻഡേഴ്സൺ കാൻസർ സെന്‍ററിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുന്ന ഇവർ, ഹൂസ്റ്റണിലെ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കൂടിയാണ്.

ആശ റേഡിയോയിലെ റേഡിയോ ജോക്കിയായും പ്രഫഷണൽ എംസിയായും അമ്പിളി മികവ് തെളിയിച്ചിട്ടുണ്ട്. ഹൂസ്റ്റൺ സെന്‍റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയിലെയും തൃശൂർ അസോസിയേഷനിലെയും സജീവ അംഗമാണ്.

റോയ് മാത്യു (പ്രസിഡന്‍റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്‍റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയവർ അണിനിരക്കുന്നു.

ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

NRI

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ബൈബിൾ ക്വിസ് മത്സരം നടത്തി

ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ആധ്യാത്മിക വർഷാചരണത്തിന്‍റെ ഭാഗമായി നടത്തിയ ആധ്യാത്മിക വർഷ കുടുംബ ക്വിസ് മത്സരത്തിൽ കാന്‍ററർബറി റീജണിലെ ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽനിന്നുള്ള ബിബിത കെ. ബേബി, ജോമോൻ ജോൺ, ജോഹാൻ ജെ. മാത്യു, ഇവാൻ ജെ. മാത്യു, ഡാനിയേൽ മാത്യു, ജേക്കബ് ജെ. മാത്യു എന്നിവരടങ്ങുന്ന നൂറൊക്കരിയിൽ കുടുംബം ഒന്നാം സമ്മാനം നേ‌ടി.

മൂവായിരം പൗണ്ടും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും ലണ്ടൻ റീജണിൽ നിന്നുള്ള ഹാർലോ ഹോളി ഫാമിലി പ്രൊപ്പോസഡ്‌ മിഷൻ അംഗങ്ങളായ കളത്തിൽ ലിജിൻ ചാക്കോ ജയിംസ്, ശ്യാമ ജോർജ് എന്നിവർ നേടി.

മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും ബിർമിംഗ്ഹാം റീജണിലെ സ്റ്റോക്ക് ഓൺ ട്രെന്‍റ് ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് മിഷൻ അംഗങ്ങൾ ആയ പണ്ടാരക്കളത്തിൽ ജേക്കബ് കുര്യൻ, സോണിയ കുര്യൻ, ജെറിൻ ജേക്കബ്, ജോഷ്വാ ജേക്കബ് എന്നിവരാണ് കരസ്ഥമാക്കിയത്. മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

NRI

കൈരളി യുകെയുടെ ത്രിദിന ക്യാമ്പ് സമാപിച്ചു

ലണ്ടൻ: കൈരളി യുകെയുടെ വാർഷിക ത്രിദിന ക്യാമ്പ് "ദ്യുതി 2025' റോക്ക് യുകെ ഫ്രോന്‍റിയർ സെന്‍ററിൽ സമാപിച്ചു. യുകെയുടെ വിവിധ മേഖലകളിൽ നിന്നുള്ള തൊണ്ണൂറോളം കൈരളി യുകെ അംഗങ്ങൾ നോർത്താംപ്റ്റണിലെ ക്യാമ്പ് സൈറ്റിൽ ഒരുമിച്ച് കൂടി വിവിധ വിജ്ഞാന, വിനോദ പരിപാടികളിൽ പങ്കെടുത്തു.

കോർബി - ഈസ്റ്റ് നോർത്താംപ്ടൺഷയർ പ്രദേശത്തിന്‍റെ എംപി ലി ബാരൻ കാമ്പ് സന്ദർശിക്കുകയും കൈരളി യുകെ അംഗങ്ങളോട് സംവദിക്കുകയും കുടിയേറ്റ - വിസ നിയമങ്ങളിൽ സർക്കാരിന്‍റെ വരാൻ പോകുന്ന പുതിയ നയങ്ങളെ കുറിച്ചുള്ള ചില സൂചനകൾ അദ്ദേഹം ക്യാമ്പ് അംഗങ്ങളുമായി പങ്കുവ‌യ്ക്കുകയും ചെയ്തു.

കഴിഞ്ഞ മാസങ്ങളിൽ കൈരളി യുകെ യൂണിറ്റ് തലത്തിലും ദേശീയതലത്തിലും നടത്തിയ പരിപാടികൾ എല്ലാം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച കൈരളിയുടെ പ്രഥമ ന്യൂസ് ലെറ്ററിന്‍റെ പ്രകാശനവും പ്രസ്തുത വേദിയിൽ വച്ച് കൈരളിയുടെ മുൻ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് നിർവഹിക്കുകയുണ്ടായി.

സുസ്ഥിര വികസന ജീവിതശൈലി പരിശീലനത്തെക്കുറിച്ച് TEDx പ്രഭാഷകനും യുഎൻ യൂത്ത് ക്ലെമന്‍റ് ലീഡറുമായ സഞ്ചു സോമൻ നയിച്ച ക്ലാസിന് ശേഷം യുകെയിലെ നമ്മുടെ ജീവിത സാഹചര്യങ്ങളുടെ പരിധികളിൽ നിന്ന് കൊണ്ട് പ്രസ്തുത ആശയം എങ്ങനെ പ്രാവർത്തികമാക്കാം എന്ന വിഷയം മുൻനിർത്തി ഗ്രൂപ്പ് തിരിഞ്ഞുള്ള ക്രിയാത്മകമായ ചർച്ചകളും ദ്യുതിയുടെ വേദിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചു.

 

NRI

കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലൻഡ്

വില്ലിംഗ്‌‌ടൺ: ജൈവവൈവിധ്യത്തിനു കനത്ത ഭീഷണിയാകുന്ന പശ്ചാത്തലത്തിൽ കാട്ടുപൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലൻഡ്. 2050ഓടെ രാജ്യത്തുനിന്ന് മുഴുവൻ കാട്ടുപൂച്ചകളെയും കൊന്നൊടുക്കാനാണ് തീരുമാനമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

25 ലക്ഷത്തോളം കാട്ടുപൂച്ചകളെ കൊല്ലേണ്ടിവരുമെന്നാണ് കണക്ക്. ന്യൂസിലൻഡിന്‍റെ സവിശേഷമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനുള്ള "പ്രിഡേറ്റർ ഫ്രീ 2050' പട്ടികയിൽ കാട്ടുപൂച്ചകളെ ഉൾപ്പെടുത്തി.

ദ്വീപ് രാഷ്ട്രമായ ന്യൂസിലൻഡ് മുമ്പും പ്രകൃതിസംരക്ഷണത്തിന്‍റെ ഭാഗമായി ഇത്തരത്തിൽ ജീവികളെ വൻതോതിൽ കൊന്നൊടുക്കിയിട്ടുണ്ട്. വൻതോതിൽ കൃഷിനാശമുണ്ടാക്കിയതിനെ തുടർന്ന് 2021ൽ പതിനായിരക്കണക്കിനു മയിലുകളെ കൊന്നിരുന്നു.

മുമ്പ് മാനുകൾ പെരുകിയത് പ്രകൃതിസന്തുലിതാവസ്ഥ തെറ്റിച്ചപ്പോൾ ഇവയെയും വൻതോതിൽ കൊന്നൊടുക്കിയിരുന്നു.

NRI

തനിമ കുവൈറ്റ് ദേശീയ വടംവലി മത്സരം വെള്ളിയാഴ്ച

കുവൈറ്റ് സിറ്റി: തനിമ കുവൈറ്റ് 19-ാം ദേശീയ വടംവലി മത്സരവും 13-ാം പേൾ ഓഫ് ദ സ്കൂൾ അവാർഡ് ദാനവും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സൻസീലിയ എവർ റോളിംഗ് ട്രോഫിക്കായുള്ള വടംവലി മത്സരം അബ്ബാസിയ ഇന്‍റിഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓപ്പൺ ഫ്ലഡ്‌ലെെറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയാണ് നടക്കുക.

പ്രശസ്ത മലയാള സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ സ്മരണാർഥം മത്സരം നടക്കുന്ന വേദിക്ക് എം.ടി. നഗർ എന്ന് നാമകരണം ചെയ്തിട്ടുണ്ട്. മത്സരവേദി വ്യവസായിയും ആറാം ഡാൻ ബ്ലാക്ക് ബെൽറ്റ് (ജപ്പാൻ) കരാട്ടെ വിദഗ്ധനുമായ സുരേഷ് കാർത്തിക് ഉദ്ഘാടനം ചെയ്യും.

പൊതുസമ്മേളനത്തിൽ പോർച്ചുഗീസ് ഇന്‍റർനാഷണൽ വോളിബോൾ താരം ജോസെ പെട്രോ ഗോമസ്, എൻആർഐ ടഗ് ഓഫ് വാർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഹർവിന്ദർ സിംഗ് എന്നിവർക്കൊപ്പം കുവൈറ്റ് സാംസ്‌കാരിക പൗരപ്രമുഖരും വിവിധ വ്യവസായികളും പങ്കെടുക്കും.

കുവൈറ്റിലെ 24 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്ക് ഡോ. എ.പി.ജെ. അബ്ദുൽ കലാം "പേൾ ഓഫ് ദി സ്കൂൾ' അവാർഡുകളും യുഐഎസിലെ ഏഴാം ക്ലാസിലെ മികച്ച വിദ്യാർഥിക്ക് നൽകുന്ന "ബിനി മെമ്മോറിയൽ അവാർഡും' വിതരണം ചെയ്യും.

മലേഷ്യയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ കുവൈറ്റ് നാഷണൽ ടഗ് ഓഫ് വാർ ടീമിന് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. 20 ടീമുകൾ പങ്കെടുക്കുന്ന ഇത്തവണത്തെ വടംവലി മമാങ്കത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30ൽ പരം താരങ്ങളും മത്സരിക്കും.

ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന ഈ മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച താരങ്ങൾക്ക് ഇന്ത്യയിലെ ദേശീയ മത്സരങ്ങളിൽ കുവൈറ്റിനെ പ്രതിനിധീകരിക്കാനുള്ള അവസരവും ലഭിക്കും.

വാർത്താസമ്മേളനത്തിൽ ഓണത്തനിമ കൺവീനർ ബിനിൽ സ്കറിയ, പ്രോഗ്രാം കൺവീനർ ജേക്കബ് വർഗീസ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ബാബുജി ബത്തേരി, തനിമ സ്പോർട്സ് കൺവീനർ ജിൻസ് മാത്യു, തനിമ ജനറൽ കൺവീനർ ജോജിമോൻ തോമസ്, തനിമ ഓഫീസ് സെക്രട്ടറി ജിനു കെ. അബ്രഹാം, തനിമ ട്രഷറർ റാണാ വർഗീസ്, ഓണത്തനിമ ജോയിന്‍റ് കൺവീനർ ഡൊമിനിക് ആന്‍റണി, ഓണത്തനിമ ഫിനാൻസ് കൺവീനർ ഷാജി വർഗീസ്, തനിമ ജോയിന്‍റ് കൺവീനർ വിജേഷ് വേലായുധൻ, എൻആർഐ ടഗ് ഓഫ് വാർ ഫെഡറെഷൻ ജനറൽ സെക്രെട്ടറി ഡി.കെ. ദിലീപ്, തനിമ ലേഡീസ് വിംഗ് കൺവീനർ ഉഷ ദിലീപ്, മീഡിയ കൺവീനർ മുബാറക് കാമ്പ്രത്ത് എന്നിവർ പങ്കെടുത്തു.

NRI

മലയാളി ഷോൺ അറക്കപ്പറമ്പിൽ യുഎസ് അണ്ടർ 17 വോളിബോൾ ടീമിൽ

ഷിക്കാഗോ: മൗണ്ട് പ്രോസ്പെക്ടൽ നിവാസികളായ ഞീഴൂർ അറക്കപ്പറമ്പിൽ സനീഷ്-അനീറ്റ ദമ്പതികളുടെ മകൻ ഷോൺ ജോൺ അമേരിക്കയുടെ അണ്ടർ 17 വോളിബോൾ ടീമിലിടം പിടിച്ചു. 15-ാം വയസിലാണ് ഷോൺ മലയാളികൾക്കാകെ അഭിമാനകരമായ നേട്ടം യുഎസിൽ സ്വന്തമാക്കിയത്.

അണ്ടർ 17 യുഎസ് ടീമിലിടം പിടിച്ച യുവതാരം നവംബർ ഒൻപതിന് കൊളറാഡോ സ്പ്രിംഗ്സിലെ ഒളിമ്പിക് ആൻഡ് പാര ഒളിമ്പിക് ട്രെയിനിംഗ് സെന്‍ററിലേക്ക് പരിശീലനത്തിനായി പോകും. അന്തിമ ടീമിൽ ഇടം ലഭിച്ചാൽ നവംബർ 18 മുതൽ 23 വരെ നിക്കാരാഗ്വയിലെ മനാഗ്വയിൽ നടക്കുന്ന NORCECA ബോയ്സ് U 17 കോണ്ടിനെന്‍റൽ ചാമ്പ്യൻഷിപ്പിൽ അമേരിക്കയെ ഷോൺ പ്രതിനിധീകരിക്കും.

ചിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയ ഇടവകാംഗവും കെസിവൈഎൽ അംഗവുമായ ഷോണിന്‍റെ വോളിബോൾ യാത്ര ആരംഭിച്ചത് 2022-ൽ കെസിഎസ് ചിക്കാഗോ ആരംഭിച്ച ബോയ്സ് ആൻഡ് ഗേൾസ് ക്യാമ്പിലൂടെയായിരുന്നു.

ക്യാമ്പിലെ പരിശീലനത്തിലൂടെ ഷോൺ റിവർ ട്രെയിൽസ് മിഡിൽ സ്കൂൾ ടീമിനെ തുടർച്ചയായി രണ്ട് വർഷം ചാമ്പ്യന്മാരാക്കി. തുടർന്ന് സ്കൂളിലെ ഏഴ്, എട്ട് ഗ്രേഡുകളിൽ സ്കൂളിന് ആദ്യമായി കോൺഫറൻസ് ചാമ്പ്യൻഷിപ്പ് നേടിക്കൊടുക്കുകയും ചെയ്തു.

2023-ൽ, ഷോൺ ഒരു പ്രമുഖ ക്ലബ് ടീമിൽ (Mod Vollyball club , Northbrook) ചേർന്നു. അവരുടെ എലിറ്റ് ടീമിൽ സ്ഥാനം നേടി. കഴിഞ്ഞ ജൂലൈയിൽ ഫ്ലോറിഡയിലെ ഓർലാൻഡോയിൽ നടന്ന എഎയു നാഷണൽ ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയത് കുട്ടി താരത്തിന്‍റെ ക്ലബ് കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നായിരുന്നു.

ഹൈസ്കൂൾ തലത്തിലും ഷോൺ മികച്ച പ്രകടനം കാഴ്ചവച്ചു. ആർലിംഗ്ടൺ ഹൈറ്റ്സിലെ ജോൺ ഹെർസി ഹൈസ്കൂളിലെ ഫസ്റ്റ് ഇയർ വിദ്യാർഥിയായിട്ടും അദ്ദേഹം വാർസിറ്റി ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾ, ക്ലബ് തലത്തിൽ മികവ് തുടർന്ന ഷോൺ മാർച്ചിലും സെപ്റ്റംബറിലും കൊളറാഡോ സ്പ്രിംഗ്സിൽ നടന്ന നാഷണൽ ഡെവലപ്‌മെന്‍റ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് (NTDP) തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഡിസംബറിngx (അനഹൈം, കാലിഫോർണിയ), അടുത്ത വർഷം മാർച്ചിലും (കൊളറാഡോ സ്പ്രിംഗ്സ്) നടക്കുന്ന NTDP ക്യാമ്പുകളിലും പങ്കെടുക്കാൻ ഷോൺ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

യുഎസ്എയുടെ ജഴ്സി ധരിക്കുന്നത് തനിക്ക് സ്വപ്ന തുല്യമായ കാര്യമാണെന്നും വോളിബോൾ കളിച്ചു തുടങ്ങിയ നാൾ മുതൽ ഇത് സ്വപ്നം കണ്ടിരുന്നുവെന്നും ഷോൺ പ്രതികരിച്ചു. തന്നിൽ വിശ്വാസമർപ്പിച്ച് പിന്തുണച്ച പരിശീലകർക്കും കൂട്ടുകാർക്കും കുടുംബത്തിനും താരം നന്ദി രേഖപ്പെടുത്തി.

മകന്‍റെ നേട്ടത്തിൽ അത്യന്തം അഭിമാനിക്കുന്നുവെന്നും ദേശീയ തലത്തിലേക്ക് എത്തിയ അവന്‍റെ പ്രയത്നത്തിന്‍റെ സന്തോഷമുണ്ടെന്നും മാതാപിതാക്കളായ സനീഷും അനീറ്റയും പ്രതികരിച്ചു. അവന്‍റെ കഠിനാധ്വാനവും ആത്മാർഥതയും ഞങ്ങൾക്ക് പ്രചോദനമാണ്. ഷോൺ ടീം യുഎസ്എയെ പ്രതിനിധീകരിച്ച് സ്വപ്നം യാഥാർഥ്യമാക്കുന്നത് കാണാൻ ഞങ്ങൾ ആവേശത്തോടെയാണ് കാത്തിരിക്കുകയാണെന്നും അവർ പ്രതികരിച്ചു.

നിലവിൽ ജോൺ ഹേഴ്സി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ഷോൺ. ഷെയ്ൻ, സാം, ആനി എന്നിവർ സഹോദരങ്ങളാണ്.

NRI

സമ്പത്തിന്‍റെ കേന്ദ്രീകരണം രാജ്യത്ത് സാമ്പത്തിക അസമത്വം സൃഷ്‌ടിക്കുന്നു: സത്യൻ മൊകേരി

ദമാം: ഇന്ത്യയിലെ പൊതുസമ്പത്തിന്‍റെ കോർപറേറ്റ് കേന്ദ്രീകരണം രാജ്യത്ത് വൻതോതിൽ സാമ്പത്തിക അസമത്വം സൃഷ്‌ടിക്കുന്നുവെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ സത്യൻ മൊകേരി.

നവയുഗം സാംസ്‌കാരിക വേദി ഏഴാമത് കേന്ദ്ര സമ്മേളനം ദമാമിലെ റോസ് ഓഡിറ്റോറിയത്തിലെ കാനം രാജേന്ദ്രൻ നഗറിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സമ്പത്തിന്‍റെ ബഹുഭൂരിപക്ഷവും കൈകാര്യം ചെയ്യുന്നത് ഒരു ശതമാനത്തോളം മാത്രം വരുന്ന കോർപറേറ്റുകളാണ്.

കോർപറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ. സംഘപരിവാർ-കോർപ്പറേറ്റ് സഖ്യത്തിന്‍റെ താത്പര്യങ്ങൾ നടപ്പാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ ജനങ്ങളെ അണിനിരത്തി എതിർത്തു തോൽപ്പിക്കേണ്ടത് മതേതര ജനകീയ സംഘടനകളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

NRI

ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന കൺവൻഷൻ 19ന്‌

ഓസ്റ്റിൻ: ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മൂന്നാം ശനി ഏകദിന കൺവൻഷൻ ഈ മാസം 19ന് ഓസ്റ്റിനിൽ ന‌ടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന ശുശ്രൂഷ വൈകുന്നേരം നാലിനാണ് സമാപിക്കുന്നത്.

പ്രവേശനം സൗജന്യമാണ്. ഉച്ച ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. കൺവൻഷൻ സമയത്ത് സ്പിരിച്വൽ ഷെയറിംഗിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടും.

കൺവൻഷന്‍റെ പൊതുവായ ശുശ്രൂഷകൾക്ക് ശേഷം ഫാ. സേവ്യർ ഖാനെ വ്യക്തിപരമായി കണ്ട് പ്രാർഥിക്കുന്നതിന് അവസരം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് - ബ്രദർ ഫെലിക്സ്: +1 832 758 1080, ജയ്മോൾ ജിജി: +1 954 604 7092.

NRI

ഹൂസ്റ്റണിൽ കോട്ടയം ക്ലബിന്‍റെ വാർഷിക പിക്നിക് ശ്രദ്ധേയമായി

ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണിന്‍റെ വാര്‍ഷിക പിക്നിക്ക് ഹോളോ പാര്‍ക്കില്‍ സംഘടിപ്പിച്ചു. കോട്ടയംകാരുടെ പരമ്പരാഗത രീതിയിലുള്ള വിവിധ കലാപരിപാടികള്‍ പ്രായഭേദമെന്യേ നടത്തപ്പെട്ടത് ശ്രദ്ധേയമായി.

പിക്നിക്കിന്‍റെ ഔദ്യോഗികമായ ഉദ്ഘാടനം പ്രസിഡന്‍റ് ജോമോന്‍ ഇടയാടി നിര്‍വഹിച്ചു. മുന്‍ പ്രസിഡന്‍റും ഇപ്പോഴത്തെ ചെയര്‍മാനുമായ ബാബു ചാക്കോ അംഗങ്ങളെ സ്വാഗതം ചെയ്തു.

ട്രഷറര്‍ ഫ്രാന്‍സീസ് തയ്യില്‍, പിക്നിക്ക് കോഓര്‍ഡിനേറ്റര്‍ ബിജു പാലയ്ക്കല്‍, സെക്രട്ടറി സജി സൈമന്‍, മാഗ് മുന്‍ പ്രസിഡന്‍റും ഇലക്ഷന്‍ കമ്മീഷണറുമായ മാര്‍ട്ടിന്‍ ജോണ്‍, മുന്‍ പ്രസിഡന്‍റ് ജോസ് ജോണ്‍, പിക്നിക്ക് കമ്മിറ്റി അംഗങ്ങളായ സജി ജോസ്, തോമസ് കൊരട്ടിയില്‍, സെബാസ്റ്റിയന്‍ ജോസ്, റ്റോമി പീറ്റര്‍, ചാക്കോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

പരമ്പരാഗതമായ വിവിധതരം ഭക്ഷണങ്ങള്‍ പിക്നിക്കിന് മാറ്റുകൂട്ടി. പ്രായഭേദമെന്യേ വ്യത്യസ്ത ഗെയിമുകള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ നടത്തി. അവസാന കായിക ഇനമായി നടത്തപ്പെട്ട വടംവലി മത്സരം വീറും വാശിയുമുള്ളതായിരുന്നു.

പിക്നിക്കില്‍ സംബന്ധിച്ചവര്‍ക്ക് ട്രഷറര്‍ ഫ്രാന്‍സീസ് തയ്യില്‍ നന്ദി രേഖപ്പെടുത്തി. മത്സര വിജയികള്‍ക്ക് സെപ്റ്റംബര്‍ 13ന് മാഗ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ ആദരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

NRI

ഫൊക്കാന പ്രിവിലേജ് കാർഡ്: രജിസ്ട്രേഷൻ തുടങ്ങി

ന്യൂയോർക്ക്: ഫൊക്കാന പ്രിവിലേജ് കാർഡിനുള്ള രജിസ്ട്രേഷൻ തുടങ്ങി. കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഫൊക്കാനയുടെ അംഗ സംഘടനകളുടെ അംഗങ്ങൾക്ക് കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിൽ നിന്നും 10 ശതമാനം ഡിസ്‌കൗണ്ടും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സാധനം വാങ്ങുമ്പോൾ 10 മുതൽ 15 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.

ഫൊക്കാനയുടെ ഭാരവാഹികൾ ഉൾപ്പെടെ ഉള്ളവർ താഴെ കാണുന്ന ഇലട്രോണിക് രജിസ്ട്രേഷൻ ഫോമിലൂടെ രജിസ്റ്റർ ചെയ്യണം: https://fokanacard.com

NRI

ഇല്ലിനോയി മലയാളി അസോസിയേഷൻ പിക്നിക്കും കുടുംബ സംഗമവും 20ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി സമൂഹത്തിൽ കഴിഞ്ഞ 34 വർഷങ്ങളായി കലാ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്‍റെ 2025ലെ പിക്നിക്കും കുടുംബസംഗമവും ഈ മാസം 20ന് നടക്കും.

സ്ക്കോക്കിയിലുള്ള ലോറേൽ പാർക്കിലാണ് പരിപാടി നടക്കുന്നത്. ഉച്ചയ്ക്ക് 12ന് പ്രസിഡന്‍റ് ജോയി ഇണ്ടികുഴിയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം വിവിധങ്ങളായ ഗെയിമുകളും മത്സരങ്ങളും അരങ്ങേറും.

രുചിയേറും വിഭവസമൃദ്ധങ്ങളായ ഭക്ഷണ പദാർഥങ്ങൾ തത്സമയം പാചകംചെയ്ത് നൽകാനുള്ള ക്രമീകരണങ്ങളും സംഘാടകർ പിക്നികിൽ ഒരുക്കിയിട്ടുണ്ട്.

പിക്നിക്കിന്‍റെ വിപുലമായ നടത്തിപ്പിലേക്കായി ചന്ദ്രൻ പിള്ള, കുര്യൻ തുരുത്തിക്കര, മാത്യു ചാണ്ടി, ഷാനി എബ്രാഹം, ജോർജ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ജോയി ഇണ്ടിക്കുഴി, വൈസ് പ്രസിഡന്‍റ് സ്റ്റീഫൻ ചൊള്ളംമ്പേൽ, ജോസി കുരിശിങ്കൽ, സെക്രട്ടറി പ്രജിൽ അലക്സാണ്ടർ, ലിൻസ് ജോസഫ് തുടങ്ങി എല്ലാ ഭാരവാഹികളും അറിയിച്ചു.

NRI

റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് മലയാളി മരിച്ചു

റാസൽകൈമ: യുഎഇ റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് എസ്ഡബ്ല്യുഎസ് ജംഗ്ഷനുസമീപം ശരത് നിവാസിൽ ശരത്ചന്ദ്രബോസിന്‍റെ മകൻ ശരത് രാജ് (ഉണ്ണി-28) ആണ് മരിച്ചത്.

26ന് രാത്രിയിലായിരുന്നു അപകടം. റാസൽകൈമയിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. അമ്മ: രാജേശ്വരി. സഹോദരി: ശാരി ശരത്.

സംസ്‌കാരം ഇന്ന് അമ്മയുടെ കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തിൽ വീട്ടുവളപ്പിൽ.

NRI

ഷിക്കാഗോ സെന്‍റ് മേരീസിൽ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണം

ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണവും ഇടവകയിലെ മുതിർന്ന ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെടുന്നു.

ചൊവ്വാഴ്ച വൈകുന്നേരമാണ് പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നത്. വൈകുന്നേരം ആറിന് ഇടവകയിൽ എത്തുന്ന ഗീവർഗീസ് മാർ അപ്രേമിന് ഇടവക വികാരി ഫാ. സിജു മുടക്കോടിലിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചാനയിക്കും.

തുടർന്ന് മലങ്കര റീത്തിൽ പിതാവ് വിശുദ്ധ കുർബാന അർപ്പിക്കും. 70 വയസിന് മുകളിലുള്ള ഇടവകാംഗങ്ങളുടെ സംഗമം ആഘോഷങ്ങളുടെ ഭാഗമായി കുർബാനയ്ക്ക് ശേഷം നടത്തപ്പെടും. 70 വയസിന് മുകളിൽ പ്രായമായവർക്കായി പ്രത്യേക അനുഗ്രഹ പ്രാർഥനയും അവരെ ആദരിക്കുകയും ചെയ്യും.

വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചാം വാർഷിക കമ്മിറ്റിയംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

NRI

ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ്: ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സി ഹിലാൽ ചാമ്പ്യന്മാർ

ദോഹ: ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഫാർമ ക്ലബിന്‍റെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ ഫാർമ ഫുട്ബോൾ പ്രീമിയർ ലീഗ് (ഐപിഎഫ്എൽ) ഫുട്ബോൾ പ്രേമികൾക്ക് ആവേശം നിറഞ്ഞ ഒരു മത്സരം സമ്മാനിച്ച് സമാപിച്ചു.

എംഐസി ഗ്രൗണ്ടിൽ വച്ചായിരുന്നു ടൂർണമെന്‍റിന്‍റെ ഫൈനൽ മത്സരം. ഒടുവിൽ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സി ഹിലാൽ, ശക്തരായ ജിംഖാന എഫ്സി മാർക്കിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-0ന് തോൽപ്പിച്ച് ചാമ്പ്യന്മാരായി കിരീടം ഉയർത്തുകയായിരുന്നു.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ച മത്സരത്തിൽ അവസാനം നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാക്ക് & വൈറ്റ് എഫ്സി മികച്ച പ്രകടനം നടത്തുകയായിരുന്നു. ടീമിന്‍റെ ഏകോപിതമായ കളിയും തന്ത്രപരമായ നീക്കങ്ങളും വിജയത്തിന് വഴിയൊരുക്കി.

ടൂർണമെന്‍റിലെ മികച്ച ഗോൾ കീപറായി അബ്ദുൽ റഹ്മാൻ എരിയാൽ നെയും ടോപ് സ്കോർറായി സാജാസിനെയും മികച്ച താരമായി ഫോറോസിനെയും മികച്ച ഡിഫൻഡറായി ശണീബിനെയും തെരഞ്ഞടുത്തു.

മുൻ സംസ്ഥാന ഫുട്ബോൾ തരാം അബ്ദുൽ ബാസിത് വിജയറികൾക്കുള്ള ട്രോഫിയും മെഡിലുകളും വിതരണം ചെയ്തു. മത്സരങ്ങൾ ഹാൻസൺ, ഷാൻ, നിഖിലേഷ് എന്നിവർ നിയന്ത്രിച്ചു

ഫുട്ബോൾ പ്രിമിർ ലീഗിന് ആരിഫ് ബംബ്രാണ, മുഹമ്മദ് നവാസ്, അൽത്താഫ്, മഷൂദ്, അബ്ദുൽ റഹിമാൻ എരിയാൽ, ശനീബ് അരീക്കോട്, അമീർ അലി, ഹനീഫ് പേരാൽ, ജാഫർ വാക്ര, സകീർ മുല്ലകൾ, അബ്ദുൽ കരീം, ഇക്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.

NRI

ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു

എഡിൻബോറോ: ഐഒസി യുകെ - ഒഐസിസി യുകെ സംഘടനകളുടെ ലയന ശേഷം നടന്ന ആദ്യ ഔദ്യോഗിക യൂണിറ്റ് പ്രഖ്യാപനം സ്കോട്ട്ലൻഡിലെ എഡിൻബോറോയിൽ നടന്നു. നേരത്തെ ഒഐസിസിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന സ്കോട്ട്ലൻഡ് യൂണിറ്റ് ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐഒസി യൂണിറ്റായി മാറ്റപ്പെട്ടു.

കേരള ചാപ്റ്റർ മിഡ്‌ലൻഡ്സ് ഏരിയ നേതൃത്വത്തിന്‍റെ പരിധിയിലായിരിക്കും സ്കോട്ട്ലൻഡ് യൂണിറ്റിന്‍റെ പ്രവർത്തനങ്ങൾ. എഡിൻബോറോയിലെ സെന്‍റ് കാതറിൻ ചർച്ച് ഹാളിൽ വിപുലമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങ് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്‍റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.

കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷോബിൻ സാം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. സ്കോട്ട്ലൻഡ് യൂണിറ്റ് പ്രസിഡന്‍റ് മിഥുൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ കെ. ബേബി, ഭാരവാഹികളായ ഡയാന പോളി, ഡോ. ഡാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഐഒസി യൂണിറ്റായി മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം അറിയിച്ചുകൊണ്ടും ഭാരവാഹികൾക്ക് ചുമതല ഏൽപ്പിച്ചുകൊണ്ടുമുള്ള ഔദ്യോഗിക കത്ത് ഷൈനു ക്ലെയർ മാത്യൂസ് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.

 

 

NRI

ഡൽഹി സാഗർപുരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു

ന്യൂഡൽഹി: തെക്ക്പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപുരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. മഴയത്ത് കളിക്കാൻ പോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അച്ഛൻ പത്ത് വയസുകാരനായ മകനെ കുത്തിക്കൊന്നത്.

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. മഴ പെയ്യുന്ന സമയത്ത് പുറത്ത് കളിക്കാൻ പോകണമെന്ന് മകൻ ആവശ്യപ്പെട്ടു. എന്നാൽ അച്ഛൻ തടഞ്ഞു. മകൻ പിന്നെയും വാശിപിടിച്ചതിനെ തുടർന്ന് തർക്കത്തിലേക്ക് നീണ്ടു. തർക്കത്തിനൊടുവിൽ അച്ഛൻ കത്തിയെടുത്ത് മകനെ കുത്തി.

ഗുരുതരമായി പരിക്കേറ്റ പത്ത് വയസുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദിവസ വേതനക്കാരനായ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

NRI

ജന്മാവകാശ പൗരത്വം: ട്രംപിന് അനുകൂലവിധി

വാഷിംഗ്ടൺ ഡിസി: യുഎസില്‍ ജന്മാവകാശ പൗരത്വത്തിനു നിബന്ധനകൾ ഏർപ്പെടുത്തിയ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി.

പ്രസിഡന്‍റിന്‍റെ എക്‌സിക്യുട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതിയില്‍ ഒമ്പതു ജഡ്ജിമാരില്‍ ആറുപേരും വിധിയെ അനുകൂലിച്ചു.

പ്രസിഡന്‍റായി അധികാരത്തിലേറി ആദ്യ ദിനംതന്നെ ജന്മാവകാശപൗരത്വത്തിനു നിബന്ധനകള്‍ ഏർപ്പെടുത്തിയ എക്‌സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരുന്നു. മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും യുഎസ് പൗരത്വമുണ്ടാകണം, അല്ലെങ്കില്‍ സ്ഥിരതാമസത്തിനു നിയമപരമായ അനുമതിയുണ്ടാകണം എന്നായിരുന്നു നിബന്ധന.

അങ്ങനെയല്ലാത്തവര്‍ക്ക് യുഎസില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മാവകാശപൗരത്വം ഉണ്ടാവില്ല എന്നാണ് ട്രംപ് ഉത്തരവിട്ടത്. ഇത് യുഎസില്‍ ജനിക്കുന്നവര്‍ക്ക് സ്വാഭാവികപൗരത്വം നല്‍കുന്ന 14-ാം ഭരണഘടനാഭേദഗതിക്ക് എതിരാണെന്നുകാട്ടി വ്യക്തികളും സംഘടനകളും കോടതിയെ സമീപിച്ചു.

മേരിലന്‍ഡ്, മാസച്യുസെറ്റ്‌സ്, വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങളിലെ ഫെഡറല്‍ ജഡ്ജിമാര്‍ ഇവര്‍ക്കനുകൂലമായി വിധിച്ചു. ഇതിനെതിരേയുള്ള ട്രംപ് സര്‍ക്കാരിന്‍റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.

സുപ്രീംകോടതി വിധി ഗംഭീരവിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു.

NRI

മുൻസീറ്റിൽ ഇരിക്കുന്നതിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ മകൻ അച്ഛനെ വെടിവച്ചു കൊന്നു

ന്യൂഡൽഹി: വാഹനത്തിന്‍റെ മുൻസീറ്റിൽ ഇരിക്കണമെന്ന ആവശ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ പിതാവിനെ വെടിവച്ചുകൊന്നു. വടക്കൻ ഡൽഹിയിലെ തിമാർപൂർ പ്രദേശത്താണു സംഭവം. പ്രതിയായ 26കാരൻ ദീപക്കിനെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 7.30 ഓടെ തിമാർപൂരിലെ എംഎസ് ബ്ലോക്കിനു സമീപമാണു സംഭവം നടന്നത്.

പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർ വെടിയൊച്ച കേട്ട് സ്ഥലത്തേക്ക് എത്തിയിരുന്നു. നടപ്പാതയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരാളെ പോലീസുകാർ കണ്ടെത്തി. പ്രതിയുടെ കൈയിൽ നിന്ന് തോക്ക് കൈവശപ്പെടുത്താൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാർ സ്ഥലത്തെത്തിയത്.

സിഐഎസ്എഫിൽ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടർ 60 കാരനായ സുരേന്ദ്ര സിംഗ് എന്നയാൾക്കാണു വെടിയേറ്റത്. അദ്ദേഹത്തെ എച്ച്ആർഎച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുരേന്ദ്ര സിംഗിന്‍റെ വലത് കവിളിലാണു വെടിയുണ്ട കൊണ്ടത്.

ആറു മാസം മുമ്പ് സിഐഎസ്എഫിൽ നിന്നും വിരമിച്ച സുരേന്ദ്ര സിംഗും കുടുംബവും ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് മാറാൻ തയാറെടുക്കുകയായിരുന്നു. ഒരു ടെമ്പോ വാൻ വാടകയ്‌ക്കെടുത്താണ് അവർ സാധനങ്ങൾ കയറ്റിക്കൊണ്ടിരുന്നത്.

ഇതിനിടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി സുരേന്ദ്രയും ദീപക്കും തമ്മിൽ തർക്കമുണ്ടായി. വാഹനത്തിന്‍റെ മുൻ സീറ്റിൽ ഇരിക്കുമെന്ന് സുരേന്ദ്ര പറഞ്ഞപ്പോൾ, ആക്രമാസക്തനായ ദീപക് പിതാവിന്‍റെ ലൈസൻസുള്ള തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു.

കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

NRI

കാനഡയുമായി വ്യാപാര കരാര്‍ ചര്‍ച്ച അവസാനിപ്പിക്കും: ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ ടെക്‌നോളജി കമ്പനികളുമേല്‍ മൂന്നു ശതമാനം ഡിജിറ്റല്‍ സേവന നികുതി ചുമത്തുമെന്ന് കാനഡ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്‍റെ നീക്കം.

കാനഡയുടെ നീക്കം അമേരിക്കയിലെ ടെക്ക് കമ്പനികളെയും വൻകിട ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെയും ബാധിക്കും. കന്പനികൾക്ക് മൂന്നു ബില്യണ്‍ ഡോളറിലേറെ അധികച്ചെലവ് ഉണ്ടാക്കും. ഇതേത്തുടര്‍ന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം.

കാനഡയിലെ ഓൺലൈൻ ഉപയോക്താക്കളുമായുള്ള ഇടപാടുകളിൽ ലഭിക്കുന്ന വരുമാനത്തിന്‍റെ നികുതി വിദേശ-ആഭ്യന്തര കന്പനികൾ അടയ്ക്കണമെന്ന് ഡിജിറ്റൽ സേവന നികുതി വ്യവസ്ഥ ചെയ്യുന്നു.

"ക്ഷീരോത്പന്നങ്ങള്‍ക്ക് വര്‍ഷങ്ങളായി 400 ശതമാനം വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോള്‍ അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇതു രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്‌നവുമായ ആക്രമണമാണ്.

സമാനമായി നികുതി ഈടാക്കുന്ന യൂറോപ്യന്‍ യൂണിയനെ അവര്‍ അനുകരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ നിലവില്‍ തങ്ങളുമായി ചര്‍ച്ച ചെയ്യുകയാണ്. ഈ നികൃഷ്ടമായ നികുതിയുടെ അടിസ്ഥാനത്തില്‍, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഞങ്ങൾ ഇതിനാല്‍ അവസാനിപ്പിക്കുന്നു'- ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.

അമേരിക്കയുമായ വ്യാപാരത്തിനു നല്‍കേണ്ടിവരുന്ന തീരുവ അടുത്ത ഏഴു ദിവസത്തിനുള്ളില്‍ കാനഡയെ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

NRI

കെ‌സിവൈഎൽ ഷിക്കാഗോ സ്റ്റോൺ ഗേറ്റ് പാർക്കിൽ പിക്കിൾബോൾ സംഘടിപ്പിച്ചു

ഷിക്കാഗോ: ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎൽ) ഷിക്കാഗോയിൽ ഇല്ലിനോയിസിലെ നോർത്ത്ബ്രൂക്കിലെ സ്റ്റോൺഗേറ്റ് പാർക്കിൽ ഏകദേശം 25 യുവ അംഗങ്ങളുടെ പങ്കാളിത്തത്തോടെ പിക്കിൾബോൾ ഗെയിം ഡേ സംഘടിപ്പിച്ചു.

സമൂഹത്തിലെ യുവാക്കൾക്ക് ഒത്തുചേരാനും കായികം പഠിക്കാനും പുറത്ത് സജീവമായ ഒരു ദിവസം ആസ്വദിക്കാനുമുള്ള ആവേശകരമായ അവസരമായി ഈ പരിപാടി മാറി. തുടക്കക്കാരായാലും പരിചയസമ്പന്നരായ കളിക്കാരായാലും എല്ലാവരും വിനോദത്തിൽ പങ്കുചേർന്നു.

ഷിക്കാഗോയിലെ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ (കെസിഎസ്) എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു. വേദി ഒരുക്കുന്നതിലും സംഘാടക സംഘത്തെ പിന്തുണയ്ക്കുന്നതിലും അവർ നൽകിയ സഹായം പരിപാടിയുടെ സുഗമമായ നടത്തിപ്പിന് നിർണായക പങ്ക് വഹിച്ചു.

ജൂബിൻ വെട്ടിക്കാട്ടും ടോം തോമസും ഒന്നാം സ്ഥാനം നേടി. അഡ്രിയാനും ആൽബർട്ട് അകശാലയും രണ്ടാം സ്ഥാനവും ടോബി ജോർജും സനൽ കദളി‌‌യും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

NRI

മാര്‍ റാഫേല്‍ തട്ടില്‍ ജര്‍മനിയില്‍

കൊളോൺ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ജർമനിയിലെത്തി. ഡ്യൂസൽഡോർഫ് വിമാനത്താവളത്തിൽ എത്തിയ മാർ റാഫേൽ തട്ടിലിനെ കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ബൊക്കെ നൽകി സ്വീകരിച്ചു.

മാർ റാഫേൽ തട്ടിലിനൊപ്പം സെക്രട്ടറി ഫാ. മാത്യു തുരുത്തിപ്പള്ളിയും ഉണ്ടായിരുന്നു. കൊളോണിലെ സീറോമലബാർ സമൂഹത്തിന്‍റെ മധ്യസ്ഥയായ ദൈവമാതാവിന്‍റെയും തോമാ ശ്ലീഹായുടെയും തിരുനാളിന് മുഖ്യകാർമികത്വം വഹിക്കാനാണ് അദ്ദേഹമെത്തിയത്.

ഇത്തവണത്തെ തിരുനാൾ പ്രസുദേന്തി പിന്‍റോ ചിറയത്ത്, കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ ആന്‍റു സഖറിയ, കമ്മിറ്റി സെക്രട്ടറി ഹാനോ തോമസ് മൂർ എന്നിവരും മാർ റാഫേൽ തട്ടിലിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

NRI

രഞ്ജിത നായരെ അനുസ്മരിച്ച് യുക്മ

പോർട്സ്മൗത്ത്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പോർട്സ്മൗത്ത് ക്യൂൻ അലക്സാണ്ട്ര ആശുപത്രിയിലെ നഴ്സും പോർട്സ്മൗത്ത് മലയാളി കമ്യൂണിറ്റി അംഗവും മലയാളിയുമായ രഞ്ജിത നായരെ യുക്മ അനുസ്മരിച്ചു.

യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ കായികമേളയോടനുബന്ധിച്ച് പോർട്സ്മൗത്ത് മൗണ്ട്ബാറ്റൺ സെന്‍ററിൽ നടന്ന അനുസ്മരണ യോഗത്തിൽ യുക്മ ദേശീയ നേതാക്കളും പോർട്സ്മൗത്ത് മലയാളി അസോസിയേഷൻ ഭാരവാഹികളും സംസാരിച്ചു.

യുക്മ ദേശീയ സമിതിക്കുവേണ്ടി വൈസ് പ്രസിഡന്‍റ് സ്മിത തോട്ടം അനുശോചനപ്രമേയം വായിച്ചു.

NRI

ഡാളസ് കേരള ലിറ്റററി സൊസൈറ്റി പിക്നിക് സംഘടിപ്പിച്ചു

ഗാർലൻഡ്: സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയുടെ അംഗങ്ങളുടെ പിക്നിക് ഗാർലൻഡിലെ വൺ ഇലവൻ റാഞ്ചില്‍ വച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 10ന് തുടങ്ങിയ പിക്നിക് കെഎൽഎസ് പ്രസിഡന്‍റ് ഷാജു ജോൺ ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ മിക്ക സജീവ അംഗങ്ങളും പങ്കെടുത്ത ഈ പിക്നിക്കിൽ അന്താക്ഷരി, പദ്യപാരായണം, കവിത അവതരണം, കഥകൾ, അനുഭവങ്ങൾ പങ്കുവയ്ക്കൽ എന്നിവയ്ക്ക് പുറമേ വിവിധ കായിക പരിപാടികളും നടത്തപ്പെട്ടു.

പ്രഭാത ഭക്ഷണം, ലഘുഭക്ഷണം എന്നിവയ്ക്ക് പുറമേ വിഭവസമൃദ്ധമായ പൊതിച്ചോറും ഏവർക്കും ക്രമീകരിച്ചിരുന്നു. പിക്നിക്കിൽ സംബന്ധിച്ച എല്ലാവർക്കും സെക്രട്ടറി ഹരിദാസ് തങ്കപ്പനും ട്രഷറർ സി വി ജോർജും നന്ദി പ്രകടിപ്പിച്ചു.

അനശ്വരം മാമ്പള്ളി, സാമുവൽ യോഹന്നാൻ, സിജു വി. ജോർജ്, സന്തോഷ് പിള്ള തുടങ്ങിയ ഭാരവാഹികളും പിക്നിക് വിജയത്തിനായി പ്രവർത്തിച്ചു.

NRI

പ്രവാസി കേരള കോൺഗ്രസ് എം യുകെ പ്രതിനിധി സമ്മേളനം ഇന്ന്

ലണ്ടൻ: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഭാരവാഹികളുടെ പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച രാത്രി ഏഴ് മുതൽ ബെഡ്ഫോർഡിലെ മാർസ്‌റ്റോൺ മോർഡൻ ഹാളിൽ നടക്കും.

ഓഫീസ് ചാർജ് സെക്രട്ടറി ജിജോ അരയത്ത് സ്വാഗതം ആശംസിക്കും. യുകെ ഘടകം പ്രസിഡന്‍റ് മാനുവൽ മാത്യു അധ്യക്ഷത വഹിക്കുന്ന പ്രതിനിധി സമ്മേളനം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.

യുകെ മുൻ ഘടകം പ്രസിഡന്‍റും ലോക കേരള സഭാംഗവുമായ ഷൈമോൻ തോട്ടുങ്കൽ, മുൻ ഓഫീസ് ചാർജ് സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ, സീനിയർ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ സി.എ. ജോസഫ് തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളാവും.

യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന സെക്രട്ടറി ആൽബിൻ പേണ്ടാനം, പ്രവാസി കേരള കോൺഗ്രസ് എം യുകെ നാഷണൽ ഭാരവാഹികളും സീനിയർ നേതാക്കന്മാരുമായ തോമസ് വെട്ടിക്കാട്ട്, ജോസ് ചെങ്ങളം,

ജോജി വർഗീസ്, ഡാന്‍റോ പോൾ, അനീഷ് ജോർജ്, റീജണൽ പ്രസിഡന്‍റുമാരും നാഷണൽ ഭാരവാഹികളുമായ റോബിൻ വർഗീസ് ചിറത്തലക്കൽ, ജോഷി സിറിയക്, ജോമോൻ ചക്കുംകുഴിയിൽ, നാഷണൽ ഭാരവാഹികളായ പി. കെ. രാജുമോൻ പാല കുഴുപ്പിൽ, ജോമോൻ കുന്നേൽ,

മാത്യു പുല്ലന്താനി, സോണി ചങ്ങൻക്കേരി, ജിസിൻ വർഗീസ്, ആകാശ് ഫിലിപ്പ് കൈതാരം, അജോ സിബി ഒറ്റലാങ്കൽ, ഷിന്‍റോജ് ചേലത്തടം ടോണി സെബാസ്റ്റ്യൻ, ജീത്തു പൂഴികുന്നേൽ, എബി കുന്നത്ത്, സോജി തോമസ്, മൈക്കിൾ ജോബ് തുടങ്ങിയവർ പ്രസംഗിക്കും.

പ്രോഗ്രാം കോഓർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ കൃതജ്ഞത രേഖപ്പെടുത്തും. ദേശീയ ഗാനത്തോടെ പ്രതിനിധി സമ്മേളനം അവസാനിക്കും.

NRI

ഫൊക്കാനയുടെ സഹകരണത്തോടെ സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം

 

കോട്ടയം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയും മൈൽ സ്റ്റോൺ സ്വിമ്മിംഗ് പ്രമോട്ടിംഗ് ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചതായി പ്രസിഡന്‍റ് സജിമോൻ ആന്‍റണി അറിയിച്ചു.

വൈക്കം തോട്ടുവക്കത്ത് പൂരക്കുളത്തിൽ നടന്ന പരിപാടി നഗരസഭാധ്യക്ഷ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി. സുഭാഷ് അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ സിന്ധു സജീവൻ, രാധിക ശ്യാം, രാജശ്രീ വേണുഗോപാൽ, ഫൊക്കാന കോഡിനേറ്റർ സുനിൽ പാറയ്ക്കൽ, അന്താരാഷ്ട്ര നീന്തൽതാരം എസ്.പി. മുരളീധരൻ, സൊസൈറ്റി ഭാരവാഹികളായ മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ, ഡോ.ആർ.പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു.

അന്താരാഷ്ട്ര നീന്തൽതാരം എസ്.പി. മുരളീധരൻ ആണ് സ്വിം കേരള സ്വിം എന്ന പരിപാടിക്ക് നേതൃത്വം നൽകുന്നത്. നഗരസഭയുടെ 26 വാർഡുകളിൽനിന്നും കൗൺസിലർമാർ മുഖേന രജിസ്റ്റർചെയ്ത 10 വയസിന് മുകളിലുള്ള 100 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

നീന്തലിൽ താത്പര്യമുള്ളവരെയും പങ്കെടുപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. കുട്ടികളുടെ സ്വയരക്ഷ, പരരക്ഷ, വ്യായാമം, ഉല്ലാസം എന്നിവയ്ക്ക് പുറമേ പ്രകൃതിദുരന്തങ്ങളെ നേരിടാൻ തരത്തിലുള്ള വിദ്യകളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വനിതാ പരിശീലകരുൾപ്പെടെയുള്ളവരുടെ സേവനവും ലഭ്യമാണ്. സ്വിം കേരള സ്വിം എന്ന പരിപാടി പ്രചാരണത്തിന്‍റെ ഭാഗമായി കേരളത്തിൽ നടന്ന പത്രസമ്മേളനത്തിൽ ഫൊക്കാനയെ പ്രതിനിധികരിച്ച് ട്രസ്റ്റീ ബോർഡ് അംഗം ലീല മാരേട്ട് പങ്കെടുത്തു.

NRI

ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഫിലഡല്‍ഫിയ പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയുടെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ചെങ്ങന്നൂര്‍ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ചെങ്ങന്നൂര്‍ അസോസിയേഷന്‍റെ പ്രവര്‍ത്തനോദ്ഘാടനം കാസി റസ്റ്റോറന്‍റില്‍ സംഘടിപ്പിച്ചു.

ഷിബു വര്‍ഗീസ് കൊച്ചുമഠത്തിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫിലഡല്‍ഫിയയിലെ സീനിയര്‍ വൈദീകനായ ഫാ.ചാക്കോ പുന്നൂസ്, ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ എന്ന പട്ടണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും അമേരിക്കയില്‍ ചെങ്ങന്നൂര്‍ നിവാസികളുടെ കൂട്ടായ്മകളുടെ ആവശ്യകതയെയും, പ്രാധാന്യത്തെയും കുറിച്ചും പുന്നൂസ് അച്ചന്‍ വളരെ വിശദമായി വ്യക്തമാക്കി.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ചെങ്ങന്നൂര്‍ നിവാസികള്‍ എല്ലാവരും ഒത്തുചേരുന്ന ഒരു വലിയ കൂട്ടായ്മയായി ഭാവിയില്‍ ഇത് വളര്‍ന്നു പന്തലിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. രാജു ശങ്കരത്തില്‍ പരിപാടിയുടെ എംസിയായി പ്രവര്‍ത്തിച്ചു.

ജോര്‍ജ് കുര്യന്‍, ബെന്നി മാത്യു, സതീഷ് കുരുവിള, കോശി ഡാനിയേല്‍, സക്കറിയ തോമസ്, ജോസ് സക്കറിയാ, ജെസ്സി മാത്യു, വര്‍ഗീസ് ജോണ്‍, തോമസ് സാമുവല്‍, അനില്‍ ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

NRI

ഡാർവിൻ പള്ളി തിരുനാൾ നോട്ടീസ്: ജിൻസണ്‍ ചാൾസ് പ്രകാശനം ചെയ്തു

ഡാർവിൻ: സെന്‍റ് അൽഫോൻസ ഡാർവിൻ സീറോമലബാർ ഇടവകയിൽ മാർത്തോമ്മ ശ്ലീഹയുടെയും ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസമ്മയുടെയും തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു.

നോർത്തേണ്‍ ടെറിറ്ററിയുടെ മന്ത്രി ജിൻസണ്‍ ചാൾസ് തിരുനാൾ കണ്‍വീനർ ലാൽജോസിന് നല്കികൊണ്ടാണ് തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തത്. ചടങ്ങിൽ വികാരി റവ.ഡോ. ജോണ്‍ പുതുവ, ട്രസ്റ്റി ജോണ്‍ ചാക്കോ എന്നിവർ സന്നിഹിതരായി.

ജൂലൈ 25, 26, 27 തീയതികളിലായി നടന്ന തിരുനാളിന്‍റെ വിജയത്തിനായി വികാരി ഫാ. ജോണ്‍ പുതുവയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

NRI

സുഗതാഞ്ജലി മത്സരം: അഞ്ജലി വെത്തൂരും കാർത്തിക് സന്തോഷും ജേതാക്കൾ

അബുദാബി: കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചുകൊണ്ട് മലയാളം മിഷൻ അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച "സുഗതാഞ്ജലി' മത്സരത്തിൽ ജൂണിയർ വിഭാഗത്തിൽ അബുദാബി മലയാളി സമാജം മേഖലയിലെ അഞ്ജലി വെത്തൂരും സബ്ജൂണിയർ വിഭാഗത്തിൽ ഷാബിയ മേഖലയിലെ കാർത്തിക് സന്തോഷും ഒന്നാം സമ്മാനാർഹരായി.

ജൂണിയർ വിഭാഗത്തിൽ കേരള സോഷ്യൽ സെന്‍റർ മേഖലയിലെ വേദ മനു രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ സമാജം മേഖലയിലെ വിദ്യാർഥികളായ മാധവ് സന്തോഷും ദേവി തരുണിമ പ്രഭുവും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.

സബ് ജൂണിയർ വിഭാഗത്തിൽ ഷാബിയ മേഖലയിലെ അമേയ അനൂപ്, മലയാളി സമാജം മേഖലയിലെ തന്മയ ശ്രീജിത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂണിയർ വിഭാഗത്തിലെ സമാജം വിദ്യാർഥികളായ ദിൽഷ ഷാജിത്ത്, ശ്രേയ ശ്രീലക്ഷി കൃഷ്ണ, സബ്ജൂണിയർ വിഭാഗത്തിലെ കെഎസ്‌സി മേഖല വിദ്യാർഥിയായ മീനാക്ഷി മേലേപ്പാട്ട് എന്നിവർക്ക് പ്രോത്സാഹന സമ്മാനം നൽകാൻ വിധികർത്താക്കൾ നിർദേശിച്ചു.

കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് എ.കെ. ബീരാൻകുട്ടി മത്സരം ഉദ്ഘാടനം ചെയ്തു. നാദലയം മ്യുസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വിഷ്ണു മോഹൻദാസ് ആശംസകൾ നേർന്നു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്‍റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, മേഖല കോഓർഡിനേറ്റർമാരായ ബിൻസി ലെനിൻ, പ്രീത നാരായണൻ, രമേശ് ദേവരാഗം, ഷൈനി ബാലചന്ദ്രൻ എന്നിവർ മത്സരം നിയന്ത്രിച്ചു.

Latest News

Up